പ്രഭാതം:
ആകാശമൊന്നു തോണ്ടിനോക്കി
കൈവെള്ളയിലെ രേഖകളെല്ലാം
കറുത്തുപോയി.
മദ്ധ്യാഹ്നം:
ഈ ഉച്ചചൂടിന് മൈതാനത്തിരുന്ന്
നമുക്കും പ്രണയത്തിന്റെ അവകാശികളാകാം.
സായഹ്നം:
വിളക്കിന്തിരി കൊളുത്തുന്നവളെ,
മുറിവുകൊളുപ്പിയ പഞ്ഞിത്തുണ്ടാണ് സന്ധ്യ.
കടലെ, എന്റെ മുറിവിലൊഴിക്കാന്
നിന്റെ ഉമനീര് തരൂ.