Tuesday 14 June 2011

മുറി­വ്


പ്ര­ഭാതം:
ആ­കാ­ശ­മൊ­ന്നു തോണ്ടി­നോക്കി
കൈ­വെ­ള്ള­യി­ലെ രേ­ഖ­ക­ളെല്ലാം
ക­റുത്തു­പോയി.


മ­ദ്ധ്യാഹ്നം:
ഈ ഉ­ച്ച­ചൂ­ടിന്‍ മൈ­താ­ന­ത്തി­രുന്ന്
ന­മുക്കും പ്ര­ണ­യ­ത്തി­ന്റെ അ­വ­കാ­ശി­ക­ളാ­കാം.


സാ­യഹ്നം:
വി­ള­ക്കിന്‍­തി­രി കൊ­ളു­ത്തു­ന്ന­വളെ,
മു­റിവു­കൊ­ളുപ്പി­യ പ­ഞ്ഞി­ത്തു­ണ്ടാ­ണ് സന്ധ്യ.
ക­ട­ലെ, എ­ന്റെ മു­റിവി­ലൊ­ഴി­ക്കാന്‍
നി­ന്റെ ഉ­മ­നീര്‍ തരൂ.

ജന്മദിനം


ഉരുകി­യൊ­ലി­ക്കു­ന്ന മെ­ഴു­കു­തി­രി­യു­ടെ വെ­ളി­ച്ച­ത്തില്‍
കെ­യ്­ക്കു­മു­റി­യ്‌­ക്കേ­ണ്ട കത്തി­കൊ­ണ്ട് ദേ­ഹം മു­റിച്ച്
മ­ര­ണ­ത്തി­ന്റെ വാ­യി­ലേ­യ്­ക്കിട്ടു­കൊ­ടു­ത്ത്
ഞാ­നെ­ന്റെ ജ­ന്മ­ദി­നമാ­ഘോ­ഷിച്ചു.

നിദ്രാട­നം


സാ­യാ­ഹ്ന ­സൂ­ര്യ­ന്റെ മൂര്‍­ദ്ധാ­വി­ലു­മ്മ­വെച്ച്
അ­ന്തി­വെ­ട്ട­ത്തി­ന് തിരി­കൊ­ളുത്തി
ഭൂ­മി­യു­ടെ ഭൂ­ത­കാ­ലം സ്വ­പ്‌­നം­ക­ണ്ട­വ­ളു­റങ്ങി.
ആ­കാ­ശം അ­തി­ന്റെ പാളി­കൊണ്ട്
ഉ­ട­യാ­ടയും പു­തപ്പും നെ­യ്ത്
അ­വ­ളു­ടെ ന­ഗ്ന­ത­യിലും
ത­ണു­പ്പിലും പു­ത­പ്പിച്ചു.
അ­വള്‍ നി­ദ്രാ­ട­ന­ത്തി­ലൂടെ 
സൂ­ര്യ­നി­ലേ­യ്­ക്ക് ന­ടന്നു.

ശലഭം


ശ­ല­ഭമേ, പു­രോ­ഹിതന്റെ
ശി­രോ­വ­സ്­ത്ര­ങ്ങ­ളില്‍ നീ പൂ­ക്കള്‍ തി­ര­യുന്നു.
നി­ന്റെ ചി­റ­കിന്‍ വര്‍­ണ്ണങ്ങള്‍
മ­ഴ­വില്ലി­ന്റെ മ­ന്ത്ര­മാ­ക്കുക.
മ­രി­ച്ചവ­ന്റെ വാ­ക്കുകള്‍­കൊണ്ട്
നി­ന­ക്കൊ­രു പൂ­ന്തോ­പ്പ് പ­ണി­യാം.
എ­ന്റെ മു­റി­വി­ന്റെ സൂ­ര്യ­കാ­ന്തി­പ്പൂ­ക്ക­ളുടെ
അ­ത്താ­ഴവും ക­ഴിച്ച്
നീ ഇ­രു­ളി­ന്റെ പൊ­രു­ളി­ലേ­യ്­ക്ക് പോ­കുക.

സതി


ഭൂമ­ദ്ധ്യ­രേ­ഖ­യില്‍ അ­വ­ളൊ­രു തൈ നട്ടു.
തൈ വ­ളര്‍­ന്ന് ത­ണ­ലാ­യ് നി­ഴ­ലായ്.
നി­ഴ­ലില്‍ ഞാ­നൊ­രു ചിത,
അ­വ­ളൊ­രു സതി.

Monday 13 June 2011

നഗ്നത


ഉ­ടു­തു­ണി­ക്ക് 
മ­റു­തു­ണി­യില്ലാ­ത്തവന്‍
ഒ­റ്റ­മു­ണ്ടു­കാ­രന്‍ ഞാന്‍.
ഭാ­ഷ നല്‍കിയ ഉ­ടു­തു­ണി 
തി­രി­ച്ചു നില്‍കി,
ന­ഗ്ന­ത­യി­ലേ­യ്­ക്ക് 
ന­ട­ക്കു­ന്നവന്‍.

മീശാന്‍ചെ­ടി


തൂ­ങ്ങി­മ­രി­ക്കാന്‍ ആ­കാ­ശ­മില്ലാ­ത്തതു­കൊണ്ട് 
ഞാന്‍ മ­രി­ക്കു­ന്നില്ല.   തൂ­ത്തു­വാ­രി­ത്തുടച്ച്
ഭൂ­മി­യില്‍ ഒ­രു ഖ­ബര്‍ കു­ഴി­ക്കണം.
ഇ­നി അ­തില്‍ ജീ­വി­ക്കണം.
മീ­ശാന്‍ചെ­ടി 
വ­ളര്‍­ന്ന് തന്ത­യെ ചോ­ദി­ക്കു­മ്പോള്‍
ഉറ­ക്കം ന­ടി­ച്ചു­റ­ങ്ങണം.