Friday 10 June 2011

പക്ഷി


പ­ട­നി­ല­ത്തി­ന്റെ ദീ­ന­ത­യില്‍ ദി­ക്ക് തെറ്റി­യ പക്ഷി­യോട്
സ­മ­യ ഭൂ­മി­ക­യി­ലേ­യ്­ക്ക് വ­ഴി ചോ­ദിച്ചു.


പ­ക്ഷി പ­റഞ്ഞു, സമ­യം സ­ന്ദേ­ഹമല്ല,
പ്ര­ഭാ­തവും പ്ര­ദോ­ഷ­വുമല്ല,
അ­ത് ആ­കാശ­ത്ത് വി­ശ്ര­മി­ക്കു­ന്നില്ല,
കാ­റ്റ­തി­ന്റെ ഗ­തി നിര്‍­ണ്ണ­യി­ക്കു­ന്നില്ല,
ക­ട­ല­തി­ന്റെ ആ­ഴ­മ­ള­ക്കു­ന്നില്ല,
ക­ര­യ­തി­ന്റെ ഇ­രി­പ്പി­ട­വു­മല്ല. 


എ­ന്നാല്‍ നി­ന്റെ ദൃ­ഷ്ടി അ­തി­ന്റെ സൂ­ചി­യും
നി­ന്റെ മി­ടി­പ്പ­തി­ന്റെ പെന്റു­ല­വും­തന്നെ.
വി­ധിയും വി­ധാ­താ­വും, നീ ത­ന്നെ­യ­തിന്റെ
അര്‍­ത്ഥവും അ­ള­വും.


ചെ­റ­ക­ടി­ച്ചു പ­റന്നു­പോ­കു­ന്ന പ­ക്ഷി­യുടെ 
കൊ­ക്കിന്‍ മു­ന­യി­ലേ­യ്­ക്ക് ഞാന്‍ നോ­ക്കി­നിന്നു.

1 comment: